Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P.T. Benny

വിരമിക്കല്‍ സമ്മാനമായി അധ്യാപകന് 13 ലക്ഷത്തിന്‍റെ കാര്‍

കാസര്‍ഗോഡ്: സ്ഥലപരിമിതിയും ഭൗതികസാഹചര്യക്കുറവും കാരണം വീര്‍പ്പുമുട്ടിയ സര്‍ക്കാര്‍ വിദ്യാലയത്തെ നിശ്ചയദാര്‍ഢ്യവും സാമൂഹിക പങ്കാളിത്തവും കൊണ്ട് ഒന്നാമതെത്തിച്ച മുഖ്യാധ്യാപകന് വിരമിക്കല്‍ സമ്മാനമായി ലഭിച്ചത് 13 ലക്ഷത്തിന്‍റെ മാരുതി ബ്രസ കാര്‍.

ചെമ്മനാട് വെസ്റ്റ് ഗവ. യുപി സ്‌കൂള്‍ മുഖ്യാധ്യാപകന്‍ പി.ടി. ബെന്നിയെയാണ് പിടിഎ കമ്മിറ്റി സമ്മാനം നല്‍കി ഞെട്ടിച്ചത്. 33 വര്‍ഷത്തെ സേവനത്തിനുശേഷമാണു കണ്ണൂര്‍ ഇരിട്ടി മണിക്കടവ് സ്വദേശിയായ ബെന്നി വിരമിച്ചത്.

2019 ജൂണ്‍ ആറിനാണ് ബെന്നി ചെമ്മനാട് വെസ്റ്റ് സ്‌കൂളിലെത്തിയത്. മുന്പ് മറ്റു ചില വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിച്ചപ്പോഴുണ്ടാക്കിയ നേട്ടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട പിടിഎ ബെന്നിയെ സമീപിച്ച് സ്‌കൂളിലേക്കു സേവനം മാറ്റാന്‍ അഭ്യര്‍ഥിക്കുകയായിരുന്നു. കോവിഡ് കാലത്ത് ഉള്‍പ്പെടെ 21 മാസം അദ്ദേഹം മുഖ്യാധ്യാപകന്‍റെ ചുമതല വഹിച്ചു. പിന്നീട് ഇവിടെത്തന്നെ മുഖ്യാധ്യാപകനായി സ്ഥാനക്കയറ്റം കിട്ടി. ഒരു വര്‍ഷംകൊണ്ട് പടിയിറങ്ങണം എന്നു കരുതി എത്തിയതായിരുന്നു ബെന്നി. പിന്നെ എങ്ങോട്ടും പോകാന്‍ കഴിഞ്ഞില്ല.

582 കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമായിരുന്നെങ്കിലും കാറ്റും വെളിച്ചവും കിട്ടാത്ത ഇടുങ്ങിയ ക്ലാസ് മുറികള്‍, കളിസ്ഥലം ഇല്ലാത്ത അവസ്ഥ, ഭൂരിഭാഗവും അതിഥി അധ്യാപകര്‍ തുടങ്ങിയ വലിയ ബുദ്ധിമുട്ടുകള്‍ സ്‌കൂളില്‍ ഉണ്ടായിരുന്നു. ആദ്യം പുതിയ കെട്ടിടം നിര്‍മിക്കാന്‍ ബെന്നി അഭ്യുദയകാംക്ഷികളുടെ സഹായത്തോടെ 10 സെന്‍റ് ഭൂമി കണ്ടെത്തിയെങ്കിലും തീരദേശ നിയന്ത്രണ നിയമം പുലിവാലായതിനാല്‍ രജിസ്‌ട്രേഷന്‍ പോലും നടന്നില്ല. ഇതിനിടെ പിടിഎ, മദര്‍ പിടിഎ, എസ്എംസി കമ്മിറ്റികളെയും സഹപ്രവര്‍ത്തകരെയും കോര്‍ത്തിണക്കി അക്കാദമിക നിലവാരം ഉയര്‍ത്താന്‍ നടത്തിയ പരിശ്രമം ഫലം കണ്ടു.

ഇതോടെ വിദ്യാര്‍ഥികളുടെ എണ്ണം 582ല്‍ നിന്ന് 856ലെത്തി. 274 കുട്ടികള്‍ കൂടിയപ്പോള്‍ ഭൗതിക സാഹചര്യക്കുറവ് തലവേദനയായി. ഒന്പത് ക്ലാസുകള്‍ ചെമ്മനാട് ജമാഅത്ത് മദ്രസയിലേക്കും പ്രീപ്രൈമറിയുടെ നാലു ക്ലാസുകള്‍ മറ്റൊരു മദ്രസയിലേക്കും മാറ്റി. പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി. ചെമ്മനാട് പഞ്ചായത്ത്, സര്‍വശിക്ഷാ അഭിയാന്‍, അധ്യാപക രക്ഷാകര്‍തൃസമിതി എന്നിവയുടെ സഹായത്തോടെ വിദ്യാലയത്തിലെ എല്ലാ കെട്ടിടങ്ങളും മൂന്നുനിലകളായി ഉയര്‍ത്തി.

ക്ലാസുകളെല്ലാം സ്വന്തം കെട്ടിടത്തിലാക്കി. ഇപ്പോള്‍ 690 കുട്ടികളും 21 ഡിവിഷനും 25 സ്ഥിരം അധ്യാപകരും ഈ ഹരിതവിദ്യാലയത്തിലുണ്ട്. ചെമ്മനാട് വെസ്റ്റ് യുപി സ്‌കൂള്‍ ലാന്‍ഡ് പര്‍ച്ചേസ് കമ്മിറ്റിയും മുന്‍ മന്ത്രി സി.ടി. അഹമ്മദലി അധ്യക്ഷനായ ചെമ്മനാട് ജമാഅത്ത് കമ്മിറ്റിയും ചെമ്മനാട് പഞ്ചായത്തും ചേര്‍ന്ന് 25 ലക്ഷം രൂപയ്ക്ക് വിദ്യാലയത്തിനരികെ അടുത്തിടെ 10 സെന്‍റ് ഭൂമി വാങ്ങി. 1.38 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടം നിര്‍മിക്കാനുള്ള നടപടി പൂര്‍ത്തിയായിവരികയാണ്.

Latest News

Corehub Up